Monday 3 October 2011

കല്യാണ ബണ്ടി

മുജാഹിദ് മൌലവിമാർ കാട്ടിക്കൂട്ടുന്നത് ഇസ്‌ലാം ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വിഭാഗം ഇതര മതസ്ഥർ അവരുടെ ബ്ലോഗിലും മറ്റും ഇസ്‌ലാമിനെ വിമർശിക്കാൻ ഇവരുടെ പേക്കൂത്തുകൾ ഉദ്ദരിക്കാറുണ്ട് .എന്നാൽ മുജാഹിദ് /സലഫി /വഹാബി എന്നൊക്കെ പേരിൽ അറിയപ്പെടുന്ന ഈ പ്രസ്ഥാനവും ഈ പ്രസ്ഥാനത്തിന്റെ പുരോഹിതരും ഇസ്‌ലാമിന്റെ പേരിൽ നടക്കുന്ന ഇസ്‌ലാമിന്റെ ശത്രുക്കളാണെന്നതാണ് വസ്തുത. പെൺ‌വാണിഭം നടത്തുന്ന ഒരു മൌലവി 4 കെട്ടുന്നത് ആദർശമാണെന്ന് പറയുന്നു. കൂടാതെ ഒരു മൌലവി പെണ്ണുകാണൽ എങ്ങിനെയെന്ന് അണികളെ പഠിപ്പിക്കുന്നു. എല്ലാം ഈ കല്യാണബണ്ടിയിൽ കാണാം

ഒന്നാം ഭാഗം



രണ്ടാം ഭാഗം



മൂന്നാം ഭാഗം

കേരളത്തില് ആദ്യമായി ഒരു പെണ്ണ് പള്ളിയില് പോയത്


കേരളത്തില് ഇസ്ലാം കൊണ്ട് വന്നത് റസൂല് (സ) യുടെ കാലത്ത് നബിയുടെ സഹാബത് ആണെന്ന് ചരിത്രം അറിയുന്ന എല്ലാവര്ക്കും അറിയുന്ന കാര്യം ആണല്ലോ. ഈ കേരളത്തില് ആദ്യമായി ഒരു പെണ്ണ് പള്ളിയില് പോയത് എന്നാണെന്ന് അറിയുവാന് നമുക്കെല്ലാം താല്പര്യം ഉണ്ടാകും. മുസ്ലിംകള് ഈ വിഷയവുമായി ബന്ടപ്പെട്ടു വല്ലതും പറഞ്ഞാല് അത് അംഗീകരിക്കാന് മുജാഹിദ് മത വിശ്വാസികള്ക്ക് മാനസികമായ വിഷമം ഉണ്ടാകാറുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയവുമായി ബന്ടപ്പെട്ടു മുജാഹിദ് മൌലവിമാരും അവരുടെ പ്രസിദ്ദീകരണങ്ങളും എന്ത് പറയുന്നു എന്ന് നമുക്ക് പരിശോദിക്കാം.

1995 ല്, മുജാഹിദ് 2 വിഭാഗം ആയി പിളര്ന്നു പരസ്പരം മുശ്രിക് ആക്കി കളി തുടങ്ങുന്നതിന്റെ മുമ്പ്, മുജാഹിദ് മൌലവിമാര് തന്നെ ഇറക്കിയ പുടവ വനിതാ മാസിക പറയുന്ന കാര്യങ്ങള് മുജാഹിദ് മൌലവിമാര്ക്കും പ്രവര്ത്തകര്ക്കും വിശ്വാസമാകും എന്ന് കരുതട്ടെ.



മുജാഹിദ് മൗലവിമാര് പുടവ മാസികയില് " ഈ പാത ധന്യം" എന്ന തലവാചകത്തില് എഴുതിയ കുറിപ്പാണ് നമ്മുടെ വിഷയത്തിനു അടിസ്ഥാനം. കേരളത്തില് ആദ്യമായി പള്ളിയില് പോയ രണ്ടു മുസ്ലിം സ്ത്രീകളെ വായനക്കാര്ക്ക് പരിചയപ്പെടുത്തുകയാണ് അതില്. വെള്ളാരം പാറ കദീജക്കുട്ടി , പി കെ ആമിന എന്നിവരാണ് ആദ്യമായി കേരളത്തില് പള്ളിയില് പോയവര് എന്നാണു പുടവ മാസിക തന്നെ പറയുന്നത്. രണ്ടു പേരുടെയും ഫോട്ടോ കൂടെ അതില് ചേര്ത്തിട്ടുണ്ട്. 1950 കള്ക്ക് ശേഷം ആണ് ആദ്യമായി അവര് പള്ളിയിലേക്ക് പോയത്. ഫോട്ടോയില് കാണുന്ന വൃദ്ദയായ 2 സ്ത്രീകള്. അവരെ മൗലവിമാര് പള്ളിയിലേക്ക് ക്ഷണിച്ചു കൊണ്ട് പോകുന്നതോ അവരുടെ ചെറു പ്രായത്തിലും.

ആ സംഭവത്തെ കുറിച്ച് പുടവ തന്നെ പറയുന്നത് നമുക്ക് ശ്രദ്ടിക്കാം.
ഇസ്ലാഹീ തറവാട്ടിലെ പ്രമുഖ പണ്ഡിതന്മാര് ഇടയ്ക്കിടെ കദീജ കുട്ടിയെ സന്ദര്ശിക്കാറുണ്ട്.ഇക്കൂട്ടത്തില് KNM സംസ്ഥാന സെക്രട്ടറി AP അബ്ദുല് ഖാദിര് മൌലവിയെ അവര് പ്രത്യേകം പേരെടുത്തു പറഞ്ഞു. ഈ അടുത്തും ഏതാനും മാസം മുംബ് അദ്ദേഹം വന്നു കുശല അന്വേഷണം(?) നടത്തിയിരുന്നു.. തുടങ്ങി ഇതില് കുറെ കാര്യങ്ങള് വിശദീകരിച്ചിട്ടുണ്ട്. അങ്ങനെ തുടങ്ങിയ സൌഹൃദം മൂലം ആണ് മൗലവിമാര് കദീജ കുട്ടിയെ പള്ളിയിലേക്ക് ക്ഷണിക്കുന്നതും കദീജക്കുട്ടി പള്ളിയില് പോകുന്നതും.

ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ദിക്കണം. യുവതിയായ കദീജക്കുട്ടിയുടെ വീട്ടില് വരുന്നതും സൌഹൃദം പങ്കിടുന്നതും ഖദീജക്കുട്ടിയുടെ ബന്ടുക്കളോ സ്വന്തക്കാരോ അല്ല. അന്യ സ്ത്രീയുടെ മുഖത്ത് നോക്കുന്നത് പോലും വിലക്കിയ ഇസ്ലാമിന്റെ പേരില് ആണ് മൌലവിമാര് യുവതികളുടെ വീട്ടില് പോയി സൌഹൃദം പങ്കിടുന്നതും, ബ്രെയിന് വാഷ് ചെയ്തു മെല്ലെ അവരെ പള്ളിയിലേക്ക് കൊണ്ട് പോയതും.അന്യ പെണ്ണുങ്ങളുടെ വീട്ടില് പോയി കൊണ്ടുള്ള സൌഹൃദം തടി കേടാക്കും എന്ന തിരിച്ചറിവ് മൂലം ആയിരിക്കണം മൌലവിമാര് അവരെ പള്ളിയിലേക്ക് ക്ഷണിച്ചത് എന്നാണു ഇതില് നിന്നും മനസ്സിലായത്.


നബി (സ) യുടെ കാലത്ത് സഹാബത് ദീന് കൊണ്ട് വന്ന കേരളത്തില് ആണ് ഒരു പെണ്ണ് പള്ളിയില് പോകാന് 1950 വരെ കാത്തിരിക്കേണ്ടി വന്നത്. സഹാബത് ഇവിടെ നിരവധി പള്ളികള് നിര്മിച്ചു. അതിലൊന്നും അവര് പെണ്ണിനെ കൊണ്ട് പോയില്ല. കാരണം രസൂലുല്ലാഹി (സ) അവര്ക്ക് പഠിപ്പിച്ചു കൊടുത്ത ഇസ്ലാമില് അങ്ങനെ ഒരു ആചാരം ഇല്ല. പിന്നെ അവസാനം നൂറ്റാണ്ടുകള്ക്കു ശേഷം പെണ്ണിനെ പള്ളിയിലേക്ക് കൊണ്ട് പോകുന്നതോ, നമ്മുടെ കൂടെ ഇപ്പോള് ജീവിചിരിപ്പുള്ളവരും സമീപ കാലത്ത് മരണപ്പെട്ടവരും ആയ മൌലവിമാര്, അതും നമ്മുടെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒതായി എന്നാ കൊച്ചു ഗ്രാമത്തിലും.

ഇതേ പള്ളിയില് വെച്ച് തന്നെ ആണ് പള്ളിയില് വെച്ചുള്ള ആദ്യ ബലാല്സംഗവും നടന്നത് എന്ന് 1980 കളില് ചന്ദ്രിക ദിന പത്രം റിപ്പോര്ട്ട് ചെയ്തിരുന്നു. മൌലവിമാരുടെ ചതി അറിയാതെ പള്ളിയില് നിസ്കരിക്കാന് വന്ന പാവം പെണ് കുട്ടിയില് തന്റെ കാമ വെറി തീര്ത്തതോ , പരിസരത്തെ സ്കൂളില് മുന്ഷി ആയിരുന്ന ഒരു മുജാഹിദ് മൌലവിയും.



അല്ലാഹു മുജാഹിദ് മൌലവിമാരുടെ ഫിത്നകളില് നിന്നും നമ്മെയും നമ്മുടെ ഉമ്മ, ഭാര്യ, പെണ് മക്കള്, സഹോദരിമാരെയും കാത്തു രക്ഷിക്കുമാരാകട്ടെ. ആമീന് .


by :
അബ്ദുല് ഖാദിര്, കക്കയം
Khadir Kakkayam